ഡാൻ ബ്രൌൺ




സര്‍ ആര്‍തര്‍ കോനന്‍ ഡോയലിനു ശേഷം ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ഉദ്യോഗജനകമായ ആദ്യാവസാനം വരെ സസ്പെന്‍സും ത്രില്ലറും നിലനിര്‍ത്തി വായനക്കാരുടെ ഹൃദയമിടിപ്പ് കൂട്ടുന്ന ഒരേയൊരു എഴുത്തുകാരന്‍!!

ഡാൻ ബ്രൌൺ (ജനനം:ജുൺ 22, 1964) അമേരിക്കൻ എഴുത്തുകാരനാണ്. സ്തോഭജനക നോവലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ബ്രൌൺ ഏറെ വിവാദങ്ങളുണ്ടാക്കിയ ദ ഡാവിഞ്ചി കോഡ് എന്ന നോവലിലൂടെയാണ് പ്രശസ്തനായത്.

ന്യൂഹാംഷെയറിലെ എക്സെറ്റർ എന്ന പട്ടണത്തിലാണു ഡാൻ ബ്രൌൺ ജനിച്ചത്. അച്ഛൻ റിച്ചാർഡ് ജി. ബ്രൌൺ ഗണിതശാസ്ത്രാധ്യാപകനായിരുന്നു. അമ്മ സംഗീതജ്ഞയും.

സ്കൂൾ, കോളജ് പഠനത്തിനുശേഷം ഗാനരചയിതാവായാണ് ബ്രൌൺ കലാരംഗത്തുവന്നത്. സ്വന്തമായി ഒരു റെക്കോർഡിങ് കമ്പനിയും സ്ഥാപിച്ചിരുന്നു. 1990കളിൽ ഏതാനും സംഗീത ശില്പങ്ങൾ പുറത്തിറക്കിയെങ്കിലും ഒന്നും കാര്യമായ ശ്രദ്ധനേടിയില്ല. ഗാനരചയിതാവായും പിയാനോ വായനക്കാരനായും ഭാഗ്യം പരീക്ഷിക്കുവാൻ 1991-ൽ ഹോളിവുഡിലെത്തി. ലൊസേഞ്ചത്സിലെ നാഷണൽ അക്കാദമി ഓഫ് സോങ് റൈറ്റേഴ്സ് എന്ന സംഘടനയിൽ അംഗമായ ബ്രൌൺ അതിന്റെ പ്രവർത്തനങ്ങളിൽ സജീവപങ്കാളിയായി. ഇവിടെ വച്ച് തന്നേക്കൾ പന്ത്രണ്ടു വയസ് മൂത്ത ബ്ലൈത്ത് ന്യൂലൺ എന്ന സ്ത്രീയെ പരിചയപ്പെട്ടു. ബ്രൌണിന്റെ സംരംഭങ്ങൾ പൊതുജനശ്രദ്ധയിൽ എത്തിക്കുവാൻ ബ്ലൈത്ത് ഏറെ അധ്വാനിച്ചു. ഈ പരിചയം ഇവരുടെ വിവാഹത്തിൽ കലാശിച്ചു.

എഴുത്തിലേക്കു ശ്രദ്ധതിരിക്കും മുൻപ് ബ്രൌൺ ഗായകനായും ഭാഗ്യം പരീക്ഷിച്ചിരുന്നു. 1993-ൽ ഡാൻ ബ്രൌൺ എന്ന പേരിൽതന്നെ ഒരു സംഗീത ആൽബം പുറത്തിറക്കി. എഴുത്തിലേക്കു ശ്രദ്ധതിരിക്കാൻ പ്രചോദനമേകിയത് ഭാര്യ ബ്ലൈത്ത് ആണ്. ആദ്യകാലങ്ങളിൽ ഹാസ്യരചനകളാണ് ഡാൻ ബ്രൌൺ പരീക്ഷിച്ചത്. തൂലികാ നാമങ്ങളിൽ എഴുതപ്പെട്ട ഈ കൃതികളിൽ മിക്കവയിലും ബ്ലൈത്ത് സഹരചയിതാവായിരുന്നു.

1993-ൽ ന്യൂഹാംഷെയറിൽ തിരിച്ചെത്തിയ ബ്രൌൺ തന്റെ പഴയ കലാലയമായ ഫിലിപ്സ് എക്സ്റ്റർ അക്കാഡമിയിൽ അദ്ധ്യാപകനായി ജോലിനോക്കി. ഇതിനിടയിലും സംഗീതജീവിതം തുടർന്നിരുന്നു. 1994-ൽ “ഏഞ്ചത്സ് ആൻഡ് ഡീമൺസ്” എന്ന പേരിൽ ആൽബം പുറത്തിറക്കി. ഇതേ പേര് പിന്നീട് ഒരു നോവലിനും നൽകിയിട്ടുണ്ട്.

1996-ൽ അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച ഡാൻ ബ്രൌൺ മുഴുവൻ സമയ എഴുത്തുകാരനായി മാറി. 1998-ൽ “ഡിജിറ്റൽ ഫോർട്രെസ്” എന്ന ആദ്യ നോവൽ പുറത്തിറക്കി. 2000-ൽ “ഏൻ‌ജത്സ് ആൻഡ് ഡീമൺസ്”, 2001-ൽ “ഡിസപ്ഷൻ പോയിന്റ്” എന്നീ നോവലുകൾക്കൂടി പുറത്തിറക്കിയെങ്കിലും ആദ്യ മൂന്നു നോവലുകളും ശ്രദ്ധിക്കപ്പെട്ടില്ല. 2003-ൽ “ദ് ഡവിഞ്ചി കോഡ്” പുറത്തിറക്കിയതോടെയാണ് ബ്രൌൺ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. പുറത്തിറങ്ങിയ ആഴ്ചതന്നെ ഈ നോവൽ ന്യൂയോർക്ക്ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തി. ലോകമെമ്പാടും ആറരക്കോടിയിലേറെ പ്രതികൾ വിറ്റഴിക്കപ്പെട്ട ഡാവിഞ്ചി കോഡ് എക്കാലത്തെയും ജനപ്രിയ പുസ്തകങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ഡവിഞ്ചി കോഡിന്റെ വിജയത്തോടെ ബ്രൌണിന്റെ ആദ്യനോവലുകളും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഡാവിഞ്ചി കോഡിലെ നായക കഥാപാത്രമായ റോബർട്ട് ലാങ്ഡനെ ബ്രൌൺ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത് ഏഞ്ചൽസ് ആൻഡ് ഡീമൺസ് എന്ന നോവലിലാണ്. 2004-ൽ ബ്രൌണിന്റെ നാലു നോവലുകളും ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം നേടിയിരുന്നു.

ഗൂഢലേഖനശാസ്ത്രത്തിൽ താല്പര്യമുള്ള ഡാൻ ബ്രൌണിന്റെ മിക്ക നോവലുകളിലും കഥ വികസിക്കുന്നത് ഇത്തരം രഹസ്യപദങ്ങളുടെ ചുരുളഴിക്കുന്നതിലൂടെയാണ്. ബ്രൌണിന്റെ നോവലുകൾ നാല്പതോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

നോവലുകള്‍★

ഏയ്ഞ്ചൽസ് ആൻഡ് ഡീമൺസ് (2000): മസാച്യുസെറ്റ്‌സിലെ വിക്ടോറിയന് മാതൃകയിലുള്ള വീട്ടില് ഒരു ദുസ്വപ്നത്തില് നിന്ന് റോബര്ട്ട് ലാങ്ഡണെ ഒരു ഫോണ്കോള് ഉണര്ത്തി. അത്യാവശ്യമായി ഒന്നു കാണണമെന്ന ഫോണ് വിളച്ചയാളുടെ ആവശ്യം നിരസിച്ച്, ഓര്മ്മകളില് മുഴുകിയിരുന്ന ലാങ്ഡണെ വീണ്ടും അസ്വസ്ഥനാക്കിയത് ഫാക്‌സ് മെഷീന്റെ മണിമുഴക്കമായിരുന്നു. അതില്നിന്ന് പുറത്തുവന്ന പേജിലുണ്ടായിരുന്ന രൂപം അയാളെ ഞെട്ടിച്ചു. അതൊരു പുരുഷന്റെ നഗ്നമായ മൃതദേഹമായിരുന്നു. അതിന്റെ തല ഒടിച്ച് മുഖം പൂര്ണ്ണമായി പിന്നോട്ടാക്കിയിരിക്കുന്നു. നെഞ്ചില് ഭീകരമാം വിധം ചാപ്പ കുത്തിയ ഒരു കരിഞ്ഞ പാടുണ്ടായിരുന്നു.മൃതദേഹത്തിന്റെ ഭീകരതയേക്കാള് ലാങ്ഡണെ സംഭ്രമത്തിലാഴ്ത്തിയത് ചാപ്പ കുത്തപ്പെട്ട ആ വാക്കായിരുന്നു. സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാത്ത വണ്ണം അയാള് വീണ്ടും വീണ്ടും ആ വാക്കിലേക്ക് നോക്കി. ഒടുവില് അയാളുറപ്പിച്ചു. ആ വാക്ക്ഇല്യുമിനാറ്റി എന്നുതന്നെ.ഡാ വിഞ്ചി കോഡിലൂടെ ലോകമെമ്പാടുമുള്ള വായനക്കാരുടെ പ്രിയനായകനായി വളര്ന്ന റോബര്ട്ട് ലാങ്ഡണിന്റെ ആദ്യസാഹസികയജ്ഞം ആരംഭിച്ചത് ഇങ്ങനെയായിരുന്നു. ആ കഥയാണ് ഡാവിഞ്ചി കോഡിനും ഒരുവര്ഷം മുമ്പ് എഴുതപ്പെട്ടഏയ്ഞ്ചല്സ് ആന്ഡ് ഡീമന്സ്എന്ന നോവലിലൂടെഡാന് ബ്രൗണ്പറഞ്ഞത്. ചിഹ്നശാസ്ത്രകാരന് ലാങ്ഡണ് വത്തിക്കാന് നഗരത്തില് നടത്തിയ സാഹസികതയുടെ കഥ പറഞ്ഞ ഈ നോവല് 2011ല് ഡി സി ബുക്‌സ്മാലാഖമാരും ചെകുത്താന്മാരുംഎന്നപേരില് മലയാളത്തിലേക്ക് തര്ജ്ജമ ചെയ്തിരുന്നു.മനുഷ്യന് അറിയാവുന്നതില് വച്ച് ഏറ്റവും ശക്തമായ ഊര്ജ്ജ സ്രോതസ്സാണ് ആന്റിമാറ്റര്. അതിന്റെ ഓരോ ഗ്രാമും 20 കിലോ ടണ് അണുബോംബിന്റെ ഊര്ജം ഉള്ക്കൊള്ളുന്നു. എക്കാലത്തും ഉണ്ടാക്കപ്പെട്ടിട്ടുള്ള ഈ മാരകായുധത്തിന്റെ സഹായത്തോടെ വത്തിക്കാന് നഗരത്തെ എല്ലാതാക്കാന് ശ്രമിക്കുകയാണ് ഇല്യുമിനാറ്റി എന്ന സംഘടന. ലാങ്ഡണ് പോരാടുന്നത് അവര്ക്കെതിരെയാണ്. വത്തിക്കാനില് പുതിയ പോപ്പിനെ തിരഞ്ഞെടുക്കാനുള്ള ചടങ്ങ് നടക്കുകയാണെന്നത് വരാനിരിക്കുന്ന ദുരന്തത്തിന്റെ ഭീകരത വര്ദ്ധിപ്പിക്കുമെന്നും തീര്ച്ച.ഡാ വിഞ്ചി കോഡ്പോലെതന്നെ വായിച്ചു തുടങ്ങിയാല് തീര്ക്കാതെ എഴുന്നേല്ക്കാന് പറ്റാത്തവിധം ആകാംക്ഷാഭരിതമാണ്‌ മാലാഖമാരും ചെകുത്താന്മാരും.പത്രപ്രവര്ത്തകനും പംക്തികാരനും വിവര്ത്തകനുമായ എം.ടി.ബേബിയാണ്മാലാഖമാരും ചെകുത്താന്മാരുംപരിഭാഷ നിര്വ്വഹിച്ചത്. ബേബിയുടെ പരിഭാഷഡാ വിഞ്ചി കോഡ്പോലെ ഈ പുസ്തകത്തിന്റെ മലയാളം പതിപ്പിനെയും ചേതോഹരമാക്കി. പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഇപ്പോള് പുറത്തിറങ്ങി.

ദ ഡാവിഞ്ചി കോഡ് (2003):

പാരീസിലെലൂവ്ര് മ്യൂസിയത്തിൽ നടന്ന ഒരു കൊലപാതകത്തിന്റെ രഹസ്യം ചുരുൾ നിവർത്താൻ ശ്രമിക്കുന്ന റോബർട്ട് ലാങ്ങ്ട്ടൻ എന്ന ചിഹ്നശാസ്ത്രജ്ഞനാണ് നായകൻ. ഇതിനിടെ കൊല്ലപ്പെട്ട ഴാക് സൊനീയറുടെ ചെറുമകളായ സോഫി നെവെ ലാങ്ടണോറ്റൊപ്പം കൂടുന്നു.ഡാവിഞ്ചിയുടെവിട്രൂവിയൻ മനുഷ്യന്റെആകൃതിയിൽ കിടക്കുന്ന മൃതശരീരത്തിൽ നിന്നും തുടങ്ങുന്ന അന്വേഷണം നായകനേയും നായികയേയും കൊണ്ടെത്തിക്കുന്നത് ക്രിസ്തുവിന്റെ കാലത്തോളം ചെന്നെത്തുന്ന ഒരു രഹസ്യത്തിലേക്കാണ്.യേശു ക്രിസ്തുവുംമഗ്ദലനമറിയവുംവിവാഹിതരായിരുന്നുവെന്നും അവരുടെ സന്തതിപരമ്പരകൾ ഇന്നും ജീവിച്ചിരിക്കുന്നുവെന്നും നോവലിലൂടെ ബ്രൗൺ പറയുന്നു. ഡാവിഞ്ചിയുംഐസക് ന്യൂട്ടണുംഉൾപ്പെടുന്ന മഹാന്മാർ പ്രയറിയുടെ മഹാഗുരുക്കന്മാരായിരുന്നുവെന്നും നോവൽ പറയുന്നു.യഥാർത്ഥ സംഘടനയായ സിയോനിലെ പ്രയറിയുംകത്തോലിക്കാസഭാവിഭാഗമായഓപുസ് ദേയിയുംനോവലിന്റെ ഇതിവൃത്തത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. ഈ നോവലിലെ കലാസൃഷ്ടികൾ, വാസ്തുവിദ്യ, രേഖകൾ, രഹസ്യാചാരങ്ങൾ എന്നിവ ഏതാണ്ട് കൃത്യമാണ്. ക്രൈസ്‌തവ സഭയ്‌ക്ക് തലവേദന തീര്ത്തുകൊണ്ടായിരുന്നു ഡാവിഞ്ചി കോഡ് പ്രശസ്‌തിയിലേക്കുയര്ന്നത്. ഗൂഢലേഖന ശാസ്‌ത്രത്തില് താല്പര്യമുള്ള ബ്രൌണിന്റെ മിക്ക നോവലുകളും എഴുതപ്പെട്ടിരിക്കുന്നതും ഈ രീതി പരമാവധി ഉപയോഗിച്ചാണ്. ഡാവിഞ്ചി കോഡിന്റെ ത്രില് ആദ്യാവസാനം വരെ വായനക്കാര്ക്ക് നഷ്‌ടപ്പെടാതിരിക്കുന്നതിലെ പ്രധാന കാരണവും ഇത്തരത്തിലുള്ള ബ്രൌണിന്റെ എഴുത്തായിരുന്നു.

ദ് ലോസ്റ്റ് സിംബൽ (2009)

ഇൻഫേർണോ ( 2013 )

ഗൂഢഭാഷകളും പ്രതീകങ്ങളും രഹസ്യസൂചനകളും കലയും ചരിത്രവും ശാസ്ത്രവും അനുയോജ്യമാംവിധം ചാലിച്ച്, ആഖ്യാനത്തിന്റെയും ആസ്വാദനത്തിന്റെയും പുത്തന്തലങ്ങള് സൃഷ്ടിച്ച ഡാന് ബ്രൗണിന്റെ ഏറ്റവും പുതിയ നോവല്. തലയ്ക്കുവെടിയേറ്റ്, ഒരു അര്ദ്ധരാത്രിയില് ഇറ്റലിയിലെ ഫ്‌ളോറന്സില് ഉറക്കമുണര്ന്ന ഹാര്വാര്ഡിലെ സിംബോളജി പ്രൊഫസ്സര് റോബര്ട്ട് ലാങ്ഡണ് തനിക്കു കഴിഞ്ഞ മുപ്പത്തിയാറു മണിക്കൂറില് നടന്നതൊന്നും, താന് എന്തിന് എങ്ങനെ ഇറ്റലിയില് എത്തി എന്നതുള്പ്പെടെ ഓര്മ്മയില്ലെന്ന് ഒരു ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. തന്റെ ജീവന് രക്ഷിച്ചസിയന്ന ബ്രൂക്‌സ് എന്ന വനിതാ ഡോക്ടറോടൊപ്പം ലാങ്ഡണ് നടത്തുന്ന അന്വേഷണവും പ്രത്യക്ഷത്തില് ഒരു കാരണവുമില്ലാതെ തന്നെ പിന്തുടരുന്ന ഒരു പെണ്കൊലയാളിയില്നിന്നും മറ്റൊരു ഗൂഢസംഘത്തില്നിന്നുമുള്ള ഒളിച്ചോട്ടത്തിനുമിടയില് ലോകാവസാനത്തിനുതന്നെ കാരണമാകുന്നൊരു ക്യുെണ്ടത്തലിനൊരുമ്പെട്ട, ദാന്തെയുടെ ഇന്ഫര്ണോ എന്ന കാവ്യത്തിന്റെ ആരാധകനായ, ഭ്രാന്തന് ശാസ്ത്രകാരനുമായി ബന്ധപ്പെട്ട ഒട്ടേറെ രഹസ്യസൂചകങ്ങളുടെ കെട്ടുകള് അഴിക്കുന്നു. ഒപ്പംതന്നെ ലോകാരോഗ്യസംഘടന ഏല്പിച്ച വലിയൊരു രക്ഷാദൗത്യവും നിറവേറ്റുന്നു. കാലാതീതമായ ചരിത്രസ്മാരകങ്ങളിലൂടെയും സാംസ്‌കാരിക പ്രതീകങ്ങളിലൂടെയും സഞ്ചരിച്ചുകൊ്യുണ്ട് ഉദ്വേഗജനകമായ വായനാനുഭവം നല്കുന്ന ലോകോത്തര കൃതി.

ഡിജിറ്റൽ ഫോർട്രസ് (1998).

ഡിസപ്ഷൻ പോയന്റ്(2001)

“ദ് ഡവിഞ്ചി കോഡ്” 2006-ൽ അതേ പേരിൽ ചലച്ചിത്രമായി. റോൺ ഹോവാർഡ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ടോം ഹാങ്ക്സ് നായകനായി. നോവലിന്റെ ജനപ്രീതിയെത്തുടർന്ന് വൻപ്രതീക്ഷയോടെ പുറത്തിറങ്ങിയ സിനിമ ആഗോളതലത്തിൽ 750 ദശലക്ഷം ഡോളർ വരുമാനമുണ്ടാക്കി.മറ്റൊരു നോവലായ ഏഞ്ചത്സ് ആൻഡ് ഡീമൺസ് 2009-ൽ അതേ പേരിൽ ചലച്ചിത്രമായി. സംവിധാനം, വീണ്ടും റോൺ ഹോവാർഡ്.“ദ് ഡവിഞ്ചി കോഡ്”-ലെ കേന്ദ്രകഥാപാത്രമായ റോബർട്ട് ലാങ്ഡൺ ആദ്യം പ്രത്യക്ഷപ്പെടുന്നത് ഈ നോവലിലാണ്. ഈ ചിത്രത്തിലും ടോം ഹാങ്ക്സ് ആ കഥാപാത്രത്തെ അവതരിപ്പിച്ചു.


Credits & Support

Comments

Popular posts from this blog

നിക്കോള ടെസ് ല(Nikola Tesla) ലോകം ആദരിക്കാൻ മറന്ന മഹാ ശാസ്ത്രജ്ഞൻ

തൂത് ആംഖ് അമൂൻ (ഭാഗം.2 )

ഭാഷയുടെ പരിണാമം, ജൈവലോകത്തിന്റെയും